Saturday, September 4, 2010

ദക്ഷിണ മൂകാംബികയിലെക്കൊരു യാത്ര

എന്‍റെ പല യാത്രകളും അപ്രതീക്ഷമായിരുന്നു.ഒരിക്കലും ശരിയായ തയ്യാരെടുപ്പില്ലാതെയായിരുന്നു യാത്ര ചെയ്തിരുന്നത്.അത് പോലെയുള്ള ഒരു യാത്രയിലായിരുന്നു ഞാന്‍ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് അമ്പലം സന്ദര്‍ശിച്ചത്.പതിവുപോലെ ഒരു ഓഫീസ് ദിവസം വയ്കുന്നേരം സോനു പറഞ്ഞു കോട്ടയം പോകാമെന്ന്.ഒരു സുഹൃത്തിന്റെ പെങ്ങളുടെ കല്യാണത്തിന്.പിറ്റേന്ന് ഞായരഴ്ച്യായതിനാല്‍ ഞാനും സമ്മതിച്ചു.അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു.കോട്ടയത്തില്‍ എത്തിയപ്പോള്‍ ഞായറാഴ്ച ഉച്ചയായിരുന്നു.കുമരകവും പരിസരവും ഒക്കെ കറങ്ങി ഞങ്ങള്‍ ഹോട്ടല്‍ റൂമിലെത്തി.രാത്രി സുഹൃത്തിനെ കാണാന്‍ ചിങ്ങവനത്തിലേക്ക് പുറപ്പെട്ടു.ചിങ്ങവനതിലെത്തും മുന്പ് പനച്ചിക്കാട് എന്ന ബോര്‍ഡ്‌ കണ്ടു.പിറ്റേന്ന് കാലത്ത് പോകാമെന്ന് തോന്നി.രാവിലെ 6 മണിക്ക് എഴുന്നേറ്റു.ഞങ്ങളുടെ പല സുഹൃത്തുക്കളും വന്നിരുന്നു.അതിലൊരുവനായ നിഖിലിനെയും കൂട്ടി ഞാന്‍ കോട്ടയം ബസ്‌ സ്റ്റാന്റ്ലേക്ക് പുറപ്പെട്ടു. മഴ കുറേശ്ശെ പെയ്യുന്നുണ്ടായിരുന്നു.കോട്ടയം നഗരത്തില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെയാണ് പനച്ചിക്കാട് അമ്പലം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ ഏക സരസ്വതി ക്ഷേത്രമെന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനു ഉണ്ട്. മുന്‍പൊരിക്കല്‍ ഈ ക്ഷേത്രം കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.പക്ഷെ അവസരം ഒത്തു വന്നത് ഇപ്പോഴാണെന്നു മാത്രം.

തലേന്നു രാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ ബസ്‌ സ്ടാണ്ടും പരിസരവുമെല്ലാം ചളിക്കുളമായിരുന്നു.മഴ ശക്തിപ്പെടുന്നതിന് മുന്പ് ബസ്‌ സ്ടാണ്ടില്‍ എത്തണം.ഞങ്ങള്‍ നടത്തത്തിനു വേഗത കൂട്ടി.ബുസ്സ്ടാണ്ടില്‍ എത്തിയപ്പോഴേക്കും മഴ ശക്തിയായി പെയ്തു.അടുത്ത് കണ്ട പീടികയില്‍ കയറി ചിങ്ങവനതിലെയ്ക്കുള്ള ബസ്‌ നിര്‍ത്തുന്ന ഇടം ചോദിച്ചു മനസ്സിലാക്കി.ഒരു വിധം ബസ്‌ കണ്ടു പിടിച്ചു.തിരക്ക് കൂടുന്നതിന് മുന്പ് ബസില്‍ കയറി പറ്റി.ബസില്‍ നല്ല തിരക്കുണ്ടായിരുന്നെങ്ങിലും ഇരിക്കാന്‍ സീറ്റ്‌ കിട്ടി.ശക്തമായ മഴയായതിനാല്‍ പലരും മഴയെ ശപിച്ചുകൊണ്ട് ബസില്‍ കൂനിക്കൂടിയിരുന്നു.ഏതാണ്ട് 40 മിനിറ്റ് കൊണ്ട് ഞങ്ങള്‍ ചിങ്ങവനം സ്റ്റോപ്പില്‍ എത്തി.അവിടെ നിന്നും 4 കിലോമീറ്റര്‍ മാത്രമേ ഉള്ളൂ പനചിക്കാട്ടിലേക്ക്.

അടുത്തുകണ്ട ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ പിടിച്ചു. 11 മണി വരെ മാത്രമേ നട തുറക്കൂ. സമയം ഏതാണ്ട് 10 മണിയായി.അടുത്ത മഴ ഞങ്ങളില്‍ പെയ്തിറങ്ങി.താമസിയാതെ ഓട്ടോ ക്ഷേത്രഗോപുരത്തിന് മുന്‍പില്‍ നിര്‍ത്തി.ഓട്ടോ ഡ്രൈവര്‍ 50 രൂപ വാങ്ങി.ക്ഷേത്ര ഗോപുരവും കടന്നു ഞങ്ങള്‍ പ്രധാന പ്രതിഷ്ഠയായ വിഷ്ണു ക്ഷേത്രത്തിലെത്തി.അവിടെ തൊഴുതു.




അടുത്ത് തന്നെയാണ് സരസ്വതി പ്രതിഷ്ഠ.ഒരു കുളക്കടവിന്റെ പ്രതീതിയാണ് അവിടെ ചെന്നാലുണ്ടാകുക. സരസ്വതി ദേവിയെ ഒരു ബിംബത്തിലാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. അടുത്തുള്ള ഒരു മണ്ഡപത്തില്‍ ഒരു വൃദ്ധന്‍ വിദ്യാരംഭം കുറിക്കുന്നത് കണ്ടു. ഞാന്‍ അദ്ദേഹത്തോട് ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ച് ചോദിച്ചു.അദ്ദേഹം പറഞ്ഞു തുടങ്ങി.പണ്ട് വിഷ്ണു ക്ഷേത്രം മാത്രമേ ഉണ്ടായിരുന്നഉള്ളുവെന്നും,പിന്നീടാണ് സരസ്വതി പ്രതിഷ്ഠ ഉണ്ടായത് എന്നും.ക്ഷേത്രത്തിനു സമീപത്തെ ഒരു ബ്രാഹ്മണന്‍ മൂകാംബിക അമ്പലത്തില്‍ ഭജനയിരിക്കുകയും വൃദ്ധനായതിനാല്‍ തനിക്കിനി വരാന്‍ കഴിയില്ല എന്ന് കരുതി ദുഖിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം പനച്ചിക്കാട് തിരിച്ചു വന്നു.ഇപ്പോള്‍ സരസ്വതി പ്രതിഷ്ഠയുള്ള സ്ഥലം പണ്ട് ഒരു കുളക്കടവായിരുന്നു.വൃദ്ധ ബ്രാഹ്മണന്‍ കുളിക്കാന്‍ വേണ്ടി കുളക്കടവിലെത്തി തന്റെ ശീലക്കുട പടവില്‍ വച്ചു.കുളി കഴിഞ്ഞു തിരിച്ചെത്തിയ ബ്രാഹ്മണന്‍ കുടയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട പടവില്‍ ഉറച്ചതായി കാണപ്പെട്ടു.അത്ഭുതതോടെ നിന്ന ബ്രാഹ്മണന്റെ മുന്‍പില്‍ മഹാവിഷ്ണു ഒരു ബ്രാഹ്മണ രൂപത്തില്‍ വന്ന് പറഞ്ഞു കുടയില്‍ സരസ്വതി ദേവിയാണ് എന്നും അവിടെ ആ കുടയോടെ പ്രതിഷ്ടിക്കനമെന്നും പറഞ്ഞു.അതിന്‍ പ്രകാരം ബ്രാഹ്മണന്‍ സരസ്വതി ദേവിയെ അവിടെ പ്രതിഷ്ടിച്ചു.പിന്നീടു പൂജകള്‍ ചെയ്യാന്‍ വേണ്ടി ഇപ്പോള്‍ കാണുന്ന ബിംബം പ്രതിഷ്ടിച്ചു അത് ശീലക്കുടയുടെ എതിര്‍ വശത്താണ് സ്ഥിതി ചെയ്യുന്നത്.ശീലക്കുടയില്‍ പൂജ ചെയ്യാന്‍ ആ ബ്രാഹ്മണന് മാത്രമേ അധികാരമുള്ളൂ.അതിനാല്‍ ബിംബം ഒരു കണ്ണാടി പോലെ വര്‍ത്തിക്കുന്നതായി സങ്കല്പിച്ചു ബിംബത്തെ പൂജിക്കുന്നു.ശീലക്കുടയെ പിന്നീടു കാട് വന്ന് മൂടി.അങ്ങനെ സ്ഥലം പനച്ചിക്കാട് എന്ന പേരില്‍ അറിയപ്പെട്ടു.



വൃദ്ധനോട് നന്ദി പറഞ്ഞു ഞങ്ങള്‍ ക്ഷേത്രം പ്രദക്ഷിണം ചെയ്തു.സരസ്വതി പ്രതിഷ്ഠയ്ക്ക് ചുറ്റും പൂഴി മണല്‍ ഉണ്ട്.അതില്‍ പലരും ഹരി ശ്രി ഗണപതായെ നമഹ്: എന്ന് എഴുതിക്കൊണ്ടിരുന്നു,വിദ്യാരംഭത്തിലും നവരാത്രിയിലും ആണ് പ്രധാന ആഘോഷം.

അടുത്ത മഴയ്ക്ക്‌ മുന്പ് ഞാനും നിഖിലും തിരിച്ചു കോട്ടയത്തിലേക്ക് പുറപ്പെട്ടു,